മാഞ്ചോട്ടില്‍

മാഞ്ചോട്ടില്‍

STORIES

സ്വപ്നത്തോണി

കഥ - സ്വാതികൃഷ്ണ വി

ടലോരത്തിണ്റ്റെ അങ്ങേയറ്റത്തുനിന്നും ആ വിളി ഉറക്കെ കേട്ടു. മോനേ... ദാമൂ ... അമ്മയുടെ ആ സ്വരം അവണ്റ്റെ കാതില്‍ എത്തുന്നുണ്ടെങ്കിലും അവന്‍ വലിയ തിരക്കിലായിരുന്നു. അലയടിച്ചുയരുന്ന തിരമാലകളോട്‌ തണ്റ്റെ ആഗ്രഹങ്ങളും പരാതികളും പറഞ്ഞിരിക്കുകയായിരുന്നു അവന്‍. അമ്മയുടെ വിളി വീണ്ടും അവണ്റ്റെ കാതുകളില്‍ വന്നലയടിച്ചു. വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞുതീരാതെ കടലമ്മയോടു യാത്ര പറഞ്ഞുകൊണ്ട്‌ അവന്‍ ഓടിപ്പോയി.
നാളുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ദാമുവിണ്റ്റെ മനസ്സില്‍ ഒരു മോഹം ചിറകുവിടര്‍ത്താന്‍ തുടങ്ങി. അവന്‍ എന്നും അവണ്റ്റെ അമ്മയോടു പറയും : " എനിക്കും സ്വന്തമായി ഒരു തോണി വാങ്ങണം. അതില്‍ക്കേറി കടലിണ്റ്റെ അങ്ങേ അറ്റം ചെല്ലണം" തണ്റ്റെ മകണ്റ്റെ ആഗ്രഹം ശാധിച്ചുകൊടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്‌ ആ അമ്മ എന്നും വിലപിക്കുമായിരുന്നു. എന്നാല്‍ ദാമു തണ്റ്റെ മനസ്സിലുള്ള ആ സ്വപ്നത്തോണിക്കു വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കാന്‍ തുടങ്ങി.
* * *
നാളുകള്‍ക്കുശേഷം ആ കടലോരം ഒരു ഉത്സവത്തിണ്റ്റെ പ്രതീതിയിലേക്ക്‌ വന്നടുത്തു. ദാമു പണികഴിപ്പിച്ച തോണി കടലിലിറക്കുന്ന ദിവസമായിരുന്നു അന്ന്‌. അങ്ങകലെ നിന്ന്‌ രാവുണ്ണിച്ചേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: "നിണ്റ്റെ തോണിയില്‌ ഇന്ന്‌ ഞങ്ങളും വര്‍ണ്ണ്ട്‌ കടലു കാണാന്‍""ദാമൂ, മീന്‍ പിടിച്ച്‌ കൊണ്ട്‌ വരുമ്പോ ആദ്യ കൊട്ടമീന്‍ നിക്കാണ്‌ ട്ടാ........",മൊയ്തീന്‍ കുട്ടി ഉറക്കെ പറഞ്ഞു.
കൊട്ടും മേളവും എല്ലാം നിറഞ്ഞ ഉത്സവപ്രതീതിയോടെ കടലോരവാസികള്‍ ആവേശത്തോടെ ആ തോണി കടലിലെക്കിറക്കി. ദാമു തണ്റ്റെ സ്വപ്നത്തോണിയും കൊണ്ട്‌ അങ്ങ്‌ ദൂരേക്ക്‌ യാത്രയായി.....
സൂര്യന്‍ കടലിലേക്ക്‌ താഴാന്‍ തുടങ്ങി. ആകാശം ഇരുണ്ടു കൂടി. കാറ്റു വീശാന്‍ തുടങ്ങി. കടലിലെക്കു പോയ ദാമുവിനേയും കാത്തിരിക്കുകയാണ്‌ കടലോരവാസികള്‍. ഇരുട്ട്‌ കണ്ണില്‍ വന്ന്‌ നിറഞ്ഞിട്ടൂം ദാമു എത്തിയില്ല. മഴ കനത്തു പെയ്യാന്‍ തുടങ്ങി. മകനെ കാത്തിരുന്ന ആ അമ്മയ്ക്ക്‌ അത്‌ സഹിക്കാനായില്ല. നിലവീലിച്ചു കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ കടലോരവാസികളും ദു:ഖത്തിലാണ്ടു. കടലിനെ സ്നേഹിച്ച തണ്റ്റെ പൊന്നുമകനെ തിരിച്ചു തരണമേ എന്ന്‌ കണ്ണീരോടെ ആ അമ്മ യാചിച്ചെങ്കിലും അവന്‍ തിരിച്ചെത്തിയില്ല. അലയടിച്ചു മറയുന്ന തിരമാലകള്‍ക്കിടയിലൂടെ ആ കണ്ണീരിണ്റ്റെ സ്വരം കടലമ്മ കേട്ടില്ലെന്നു തോന്നുന്നു. മകന്‍ വരാത്ത ഓരോ ദിവസവുംകടലമ്മയെ ശപിച്ചുകൊണ്ട്‌, ദാമു വരുമെന്ന പ്രതീക്ഷ കൈവിടാതെ ആ അമ്മ ഓരോ ദിവസവും തള്ളി നീക്കി......
ഇന്നും ആ അമ്മ കാത്തിരിക്കുകയ്യണ്‌......
*****
സ്വാതികൃഷ്ണ വി
കുന്ദംകുളത്ത്‌ ജനനം
വിദ്യാഭ്യാസം
എം ടി എസ്‌ ചൊവ്വന്നൂറ്‍,
എച്ച്‌ എസ്‌ എസ്‌ എരുമപ്പെട്ടി
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധ്യാപകവിദ്യാര്‍ത്ഥി

 

മീര ( കഥ അമൃതാ ബലകൃഷ്ണന്‍ )

മീരഅന്ന്‌ അവള്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ വൈകിയിരുന്നു.
തിരക്കിട്ടുള്ള നടപ്പില്‍ ഇരുവശങ്ങളിലെയും വയലേലകളെ തഴുകി കുന്നിന്‍ ചരുവില്‍ നിന്നും വീശിയിറങ്ങിയ കാറ്റ്‌ അവളോട്‌ കുശലം ചോദിച്ചു.
വഴിയരുകില്‍ വിടര്‍ന്ന പൂക്കള്‍ അവളെ നോക്കി പുഞ്ചിരി തൂകി.
ഇതൊന്നും അറിയാതെ അവള്‍ വേഗം നടന്നുനീങ്ങി.
കിട്ടിയ ഒരു ഓട്ടൊയില്‍ മെയിന്‍ റോഡിലെത്തി.
പതിവായി പോകുമായിരുന്ന ബസ്സിണ്റ്റെ സമയം കഴിഞ്ഞിരുന്നു.
മറ്റു വാഹനങ്ങളുടെ ശബ്ദം നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ടിരുന്നു.
കിട്ടിയ ബസ്സില്‍ തൂങ്ങിപ്പിടിച്ചു കയറി.
അപ്പോഴും മിഴികള്‍ വാച്ചിലെ സൂചികളുമായി സല്ലഭിച്ചുകൊണ്ടിരുന്നു.
പത്തരക്ക്‌ അയക്കേണ്ട ഫയല്‍ റെഡിയായിരുന്നില്ല, ഇന്നലെ.
അതിനിടയില്‍ ബസ്സ്‌ നിന്നു, ട്രാഫിക്ക്ബ്ളോക്ക്‌.
കാറും ബൈക്കും കൂട്ടിമുട്ടി, ശണ്ഠയും തുടങ്ങി.
ഇറങ്ങി ഓടാന്‍ തോന്നി.
അതിനു ശ്രമിക്കുകയായിരുന്നു.
പെട്ടന്നാണ്‌ ആ മുഖം കണ്ണില്‍പെട്ടത്‌.
സ്തബ്ധയായി അവള്‍.
അവളില്‍ ഓര്‍മ്മകളുടെ കാര്‍മേഘം അടിഞ്ഞുകൂടി.
ബസ്സില്‍നിന്നും ഇറങ്ങാനായതുമില്ല.
* * * * *
ഓഫീസില്‍ എത്തി ഒരു സ്വപ്നത്തിലെന്നപോലെ.
പതിഞ്ഞ കാലടികളോടെ നീങ്ങി, രജിസ്റ്ററില്‍ ഒപ്പുവെച്ചു.
തിരിഞ്ഞു നടക്കാന്‍ തുടങ്ങവെ മാനേജരുടെ ശകാരസ്വരം അവളെ ഉണര്‍ത്തി.
മാനേജരുടെ മുറിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ധാരാളം കുശലങ്ങള്‍ തനിക്കുനേരെ വന്നു. ഒന്നിനും മറുപടി പറയാതെ നേരെ സീറ്റില്‍ ചെന്നിരുന്നു.
പ്യൂണ്‍ കൃഷ്ണന്‍കുട്ടിചേട്ടന്‍ പറഞ്ഞാണറിഞ്ഞത്‌ :
രാവിലെയാണ്‌ ഫോണ്‍ വന്നത്‌. മനേജര്‍ മാറുകയാണിന്ന്‌. അതിണ്റ്റെ ഈര്‍ഷ്യ മോളോട്‌ തീര്‍ത്തതാവും.
ഇതാണ്‌ ഭാഷ്യം.
തണ്റ്റെ മറുപടി ഒരു ചിരിയാക്കി മറ്റി അവള്‍ മുന്നിലെ കീബോര്‍ഡിലൂടെ വിരലുകള്‍ ഓടിച്ചുകൊണ്ടിരുന്നു.
എന്താണ്‌ തനിക്ക്‌ പറ്റിയത്‌? അവള്‍ സ്വയം ചോതിച്ചു.
തണ്റ്റെ അസ്വസ്ഥമായ മനസ്സില്‍ അവള്‍ പരതി.
ഓര്‍മ്മകളുടെ തിരമാലകള്‍ മനസ്സില്‍ ഉയര്‍ന്നുപൊങ്ങി.
അതേ, രവിലെ താന്‍ കണ്ട ആ മുഖം. തണ്റ്റെ ദേവേട്ടന്‍ തന്നെ.
* * * * *
മീരാ, രാവിലെ ദ്വേഷ്യപ്പെട്ടതില്‍ പരിഭവിക്കരുതേ.
ഞാനിന്നുകൂടിയേയുള്ളു. നാളെ ചാര്‍ജ്ജ്‌ കൈമാറണം.
അതുകൊണ്ടാ. പരിഭവം തൊന്നരുത്‌.
സാരമില്ല, സര്‍. എനിക്കിന്നു വളരെ മോശം ദിവസമാ. ഞാനിന്നുപോട്ടെ.
ഹോസ്പിറ്റലില്‍ പോണോ?
വേണ്ട.
വീട്ടില്‍ വിശ്രമിച്ചാല്‍ ശരിയാകും.
ശരി, താന്‍ പൊയ്ക്കോളു.
* * * * *
അന്നു രാത്രി അവള്‍ക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല.
മുറ്റത്തെ മാവിന്‍ചുവട്ടില്‍ കസേരയില്‍ കിടന്നവള്‍ ഉരുകി.
ചന്ദ്രണ്റ്റെ ശീതളഛായയില്‍ മുങ്ങിക്കുളിക്കാന്‍ എത്തുന്ന താരകള്‍ അവളെ നോക്കി കണ്ണുചിമ്മി.
അവള്‍ ഓര്‍ത്തു, ഇന്നു അടുത്തുകണ്ടുമറഞ്ഞ മുഖം.
ദേവേട്ടന്‍ബാല്യകാലസ്മരണകളുടെ നീര്‍പ്പാച്ചില്‍ അവളുടെ മനസ്സിനെ കലക്കിമറിച്ചു.
* * * * *
ശ്രീകൃഷ്ണപുരം ഗ്രാമം.
ഹരിതഭംഗി നിറഞ്ഞാടിയ തണ്റ്റെ നാട്‌.
താനും തണ്റ്റെ ദേവേട്ടനും കളിച്ച്‌, പഠിച്ച്‌, നടന്ന ഗ്രാമം.
ബാല്യത്തിലും യൌവനത്തിലും ഒരുപോലെ, വേര്‍പ്പിരിയാതെ ആയിരൊത്തൊന്നു കിനാക്കളും കണ്ട്‌ സ്വപ്നമലര്‍ക്കാട്ടില്‍ അലഞ്ഞു നടന്ന ആ കാലം.
പിന്നീട്‌ പിരിയാനിടവന്നത്‌.
ഒക്കെ അകക്കണ്ണില്‍ മിന്നിമറഞ്ഞു.
അച്ചനമ്മമാര്‍ തമ്മില്‍ പിരിയുകയാണുണ്ടായത്‌.
ഇനി എന്ന്? ........
ഒരുപക്ഷേ, തന്നെ ത്തേടി എത്തിയതാവുമോ?
വരും, വരാതിക്കാനാവില്ല ദേവേട്ടന്‌. മറക്കാനാവില്ല ദേവേട്ടന്‌.
വരും, എന്നെങ്കിലും.......
ദുഖസ്മരണകളുടെ മാധുര്യം നുണഞ്ഞുകൊണ്ട്‌ അവള്‍ കിടന്നു.
എങ്ങുനിന്നോ വന്ന തെന്നല്‍ അവളെ തഴുകി.
(മീര കഥ അമൃതാ ബലകൃഷ്ണന്‍ )